Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sarvam Maya

ഡെലുലുവിന് സർപ്രൈസുമായി സൂര്യയും ജ്യോതികയും; സന്തോഷത്താൽ തുള്ളിച്ചാടി റിയ  

സർവ്വം മായയിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ റിയ ഷിബുവിന് അഭിനന്ദനവുമായി സൂര്യയും ജ്യോതികയും. ചിത്രത്തിലെ റിയയുടെ അഭിനയത്തെ പ്രത്യേകം പ്രശംസിച്ചാണ് താരദമ്പതികൾ സമ്മാനം അയച്ചത്. ഇതിന്‍റെ സന്തോഷം റിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

സൂര്യയെയും ജ്യോതികയെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു റിയയുടെ പോസ്റ്റ്. റിയയെ കൂടാതെ സിനിമയുടെ സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസിനും ദമ്പതികളുടെ അഭിനന്ദനം ലഭിക്കുകയുണ്ടായി.

‘ശരിക്കും സന്തോഷം കൊണ്ട് എനിക്ക് ആകാശം മുട്ടെ പറക്കാൻ തോന്നുന്നു! സൂര്യ സർ, ജ്യോതിക മാം, ഒത്തിരി നന്ദി. എന്‍റെ പ്രകടനത്തിലുള്ള അഭിനന്ദനമായി ഈ സമ്മാനം അയച്ചുതരാൻ നിങ്ങൾ കാണിച്ച ആ മനസിനും സമയത്തിനും വലിയ വിലയുണ്ട്. സർവം മായ ടീമിന് മുഴുവനായും ലഭിച്ച അംഗീകാരമായി ഞാൻ ഇത് സ്വീകരിക്കുന്നു.’’ റിയ കുറിച്ചു.

‘സർവം മായ’ എന്ന ചിത്രത്തിൽ ഡെലുലു എന്ന കഥാപാത്രത്തെയാണ് റിയ അവതരിപ്പിച്ചത്. 

Movies

അഖിലം മായാജാലം

വര്‍ഷങ്ങള്‍ക്കുശേഷം നിവിന്‍ പോളി, കുടുംബങ്ങളിലേക്കു തിരിച്ചെത്തിയിരിക്കുന്നു. നിവിന്‍-അജു ഹിറ്റ് കോംബോയുടെ പുത്തന്‍ കാഴ്ചകളും കൈയടി നേടുന്നു. പ്രീതി മുകുന്ദനൊപ്പം റിയ ഷിബുവിന്‍റെ ജെന്‍ സി പ്രേതം ഡെലേലുവും പ്രിയതരമാകുന്നു. 50 കോടിയും കടന്ന് പുതുവര്‍ഷത്തിലും "സര്‍വം മായ’ മുന്നേറുമ്പോള്‍ സംവിധായകന്‍ അഖില്‍ സത്യന്‍ ഹാപ്പിയാണ്.

"ഇതില്‍ ഇമോഷനുണ്ട്. തോക്കും ബോംബുമൊന്നുമില്ലാതെ തന്നെ തിയറ്ററില്‍ അനുഭവിച്ചറിയാനാകുന്ന സിനിമ. ഇതിന്‍റെ സൗണ്ട് ഡിസൈനും സാങ്കേതികത്തികവുമെല്ലാം നന്നായി പണംമുടക്കിത്തന്നെയാണു ചെയ്തത്. തിയറ്ററില്‍ എല്ലാവരും ഒന്നിച്ചിരുന്നു കാണേണ്ട എന്‍ഗേജിംഗ് എന്‍റര്‍ടെയ്നറാണിത്’-അഖില്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.

ഈ സിനിമ രൂപപ്പെടുത്തിയത്..‍?

Movies

തിരിച്ചുവരവില്‍ നിവിന്‍, സര്‍വം ഫീല്‍ഗുഡ് മായ!

നാട്ടുകാരും വീട്ടുകാരുമൊക്കെ സൗകര്യം പോലെ പ്രഭയെന്നും ഇന്ദുവെന്നും പ്രഭേന്ദുവെന്നുമൊക്കെ മാറിമാറി വിളിക്കാറുള്ള പ്രഭേന്ദു എന്‍. നമ്പൂതിരിയുടെ ജീവിതത്തിലെ ചിരിയും ഇമോഷനും കലര്‍ന്ന ഏതാനും ഏടുകളാണ് നിവിന്‍ പോളി നായകവേഷത്തിലെത്തിയ അഖില്‍ സത്യന്‍ സിനിമ സര്‍വ്വംമായ.

പ്രേതകഥയെന്നോ പ്രേമകഥയെന്നോ വേര്‍തിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ കഥാസഞ്ചാരത്തില്‍ നിവിന്‍ പോളിയെന്ന നടന്‍റെ ഹ്യൂമര്‍ മുഖവും ഇമോഷണല്‍ മുഖവും ചേരുംപടിചേര്‍ത്ത് സിനിമയ്ക്കു ഫീല്‍ഗുഡ് ഹൊറർ ഡ്രാമ ഫ്‌ളേവര്‍ നിലനിര്‍ത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചുവെന്നുതന്നെ പറയാം.

നൂറ്റാണ്ടുകളായി പൂജയും ഹോമകര്‍മങ്ങളുമൊക്കെ വിധിപ്രകാരം തുടര്‍ന്നുവരുന്ന ഇല്ലത്തെ ഇളയ സന്തതിയാണു കഥാനായകന്‍ പ്രഭേന്ദു. ആള്‍ക്ക് ഈശ്വര വിശ്വാസം ഇത്തിരി കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ആള്‍ക്ക് സംഗീതമാണു ദൈവം. ഗിറ്റാറിസ്റ്റാണ്.

ഗാനമേളകള്‍ക്കും ആല്‍ബങ്ങള്‍ക്കും സിനിമാപാട്ടുകള്‍ക്കും ഗിറ്റാര്‍ വായിക്കുന്നതാണ് പ്രഭയുടെ ജീവനോപാധി. അച്ഛന്‍ നീലകണ്ഠന്‍ നമ്പൂതിരിയും മൂത്തമകന്‍ ദീപാങ്കുരനും ചേര്‍ന്നാണ് പൂജയും വഴിപാടുകളും മറ്റു കര്‍മങ്ങളുമൊക്കെ നടത്തിവരുന്നത്.

അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രഭേന്ദുവിനു സുഹൃത്തായ രൂപേഷ് നമ്പൂതിരിയുടെ പരികര്‍മിയായി പൂജകള്‍ക്കും ബാധ ഒഴിപ്പിക്കലുകള്‍ക്കും പോകേണ്ടിവരുന്നു.

ഒരു ഘട്ടത്തില്‍ മെയിന്‍ പൂജാരിയായി പ്രഭ പ്രമോഷനും നേടുന്നു. തുടര്‍ന്ന് അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ സഞ്ചാരമാണ് അഖില്‍ സത്യന്‍ കഥയെഴുതി സംവിധാനം ചെയ്ത സര്‍വ്വംമായ.

Movies

നിവിന്‍ പോളിയുടെ ഫാര്‍മ ഏറ്റെടുത്ത് പ്രേക്ഷകര്‍; 2026ല്‍ നിവിന് ആറ് സിനിമകള്‍

2025 നിവിൻ പോളിയുടെ നിശബ്ദവർഷമാണ് എന്നു പറയാം. ഈ വർഷത്തെ ആദ്യ സിനിമ വ്യാഴാഴ്ച റിലീസ് ആകുകയാണ് സർവം മായ. അഖിൽ സത്യൻ ആണ് സംവിധാനം.

അതേസമയം, 2025 നിവിൻ പോളിയുടെ ആദ്യ വെബ്സീരിസിനും സാക്ഷിയായി. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്ന ഫാർമ- വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്.

വിവിധ ഭാഷകളിൽ ഫാർമ കാണാം. നിവിന്‍ പോളിയുടെ ആദ്യ ഒടിടി പരമ്പര സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. മെഡിക്കല്‍ രംഗത്തെ പിന്നാമ്പുറക്കഥകളാണ് ഫാര്‍മയുടെ ഇതിവൃത്തം.

മലയാളപ്രേക്ഷകര്‍ക്ക് ആദ്യമായാണ് ഒരു മെഡിക്കല്‍ ത്രില്ലര്‍ പരമ്പര. പി.ആര്‍. അരുണ്‍ സംവിധാനം ചെയ്ത പരമ്പരയെക്കുറിച്ച് വലിയ പ്രതികരണങ്ങളാണു ലഭിക്കുന്നത്. മെഡിക്കല്‍ രംഗത്തു ജനങ്ങളര്‍പ്പിക്കുന്ന വിശ്വാസത്തെ ചൂഷണം ചെയ്യുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നിവിൻ പറഞ്ഞത്

ഞാന്‍ മുമ്പ് വെബ്‌സീരീസ് ചെയ്തിട്ടില്ല. നിരവധി കഥകള്‍ കേട്ടിരുന്നു. ഫാര്‍മ-എന്ന പ്രോജക്ട് വന്നപ്പോള്‍ എനിക്കു വ്യത്യസ്തമായി തോന്നി. ഇതുവരെ പറയാത്ത കഥ. കുട്ടികളുമായി ബന്ധപ്പെട്ടിരിക്കുന്ന കഥയാണ് ഫാര്‍മ കൈകാര്യം ചെയ്യുന്നത്.

കഥ കേട്ടപ്പോള്‍, എന്‍റെ കുട്ടികള്‍ക്ക് ഇത് സംഭവിച്ചാലോ എന്നു തോന്നി. ഇതു വെറുമൊരു പരമ്പരയോ വിനോദമോ അല്ല, മറിച്ച് വലിയ സത്യങ്ങളുടെ തുറന്നുകാട്ടലാണ്.

എല്ലാ ക്രെഡിറ്റും സംവിധായകന്‍ പി.ആര്‍. അരുണിനാണ്. കാരണം ഫാര്‍മ അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്. അദ്ദേഹം മുമ്പ് മെഡിക്കല്‍ റെപ്രസെന്‍റേറ്റിവ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അദ്ദേഹത്തിന് പറയാന്‍ ഒരുപാട് കഥകള്‍ ഉണ്ടായിരുന്നു, പക്ഷേ ചില സത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ആഗ്രഹിച്ചതിനാലാണ് അദ്ദേഹം ഈ കഥ തെരഞ്ഞെടുത്തത്.

മഹാമാരിയുമായുള്ള ഏറ്റുമുട്ടലിനുശേഷം, മെഡിക്കല്‍ ത്രില്ലര്‍ പ്രേക്ഷകരുമായി സംവദിക്കാന്‍ എളുപ്പമാണ്. മാധ്യമങ്ങളില്‍ കാണുന്നതുപോലെ കോവിഡ് വാക്‌സിനുകളുടെ അനന്തരഫലങ്ങളെക്കുറിച്ച് ഒരു വലിയ ചര്‍ച്ച നടക്കുന്നുണ്ട്.

ചിലര്‍ വാക്‌സിന്‍ എടുക്കേണ്ടിയിരുന്നില്ല എന്നും നമ്മള്‍ സ്വയം നന്നായി ശ്രദ്ധിച്ചാല്‍ മതിയായിരുന്നെന്നും പറയുന്നു. ഇതിനെക്കുറിച്ച് നിരവധി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അതിനാല്‍, ഫാര്‍മ ശരിയായ സമയത്താണ് വന്നതെന്ന് ഞാന്‍ കരുതുന്നു. നിവിന്‍ പറഞ്ഞു.

യുവതലമുറ സംവിധായന്‍ അഖില്‍ സത്യന്‍റെ ക്രിസ്മസ് റിലീസായി സര്‍വം മായ പ്രദര്‍ശനത്തിനെത്തും. ഹൊറര്‍ കോമഡി ചിത്രം വലിയ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

സര്‍വം മായ ഒരു പുതിയ ശ്രമമാണെന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നും നിവിന്‍ പറഞ്ഞു. 2026ല്‍ നിവിന്‍ പോളിക്ക് ആറു സിനിമകളാണുള്ളത്. ചിത്രീകരണത്തിരക്കുകളിലാണ് താരമിപ്പോൾ.

Latest News

Up